സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Thursday 20 October 2016

ചിന്തയും ചിന്താ വിഷയവും




ചിന്താശക്തിയും ചിന്തയും ഉള്ളവനാണ് യഥാർഥ മനുഷ്യന്‍. മനുഷ്യാകൃതിയും സംസാര ശേഷിയും ഉള്ളത് കൊണ്ട് ഒരു പൂർർണ മനുഷ്യനാവുകയില്ല.കാര്യങ്ങള്‍ വേണ്ടും വിധം ഗ്രഹിച്ച് മനസ്സിലാക്കാനുള്ള ചിന്താ ശക്തിയും,ആവശ്യമായിവരുമ്പോള്‍ ആ കഴിവ് ഉപയോഗിച്ച് മനസ്സിനേയും തുടർർന്ന് ശരീരത്തേയും നയിക്കുന്ന വനാണ് സത്യത്തില്‍ ഉന്നത സൃഷടിയായ മനുഷ്യന്‍.
മനുഷ്യന്‍ തന്നെക്കുറിച്ചുള്ള ചിന്ത ആരംഭിക്കുന്നത് ഉൽപ്പത്തിയിൽ നിന്നായിരിക്കണം. അവന്‍ എവിടെ നിന്നു എങ്ങനെയുണ്ടായി എന്നത് ചിന്താവിഷയമാണ്. അവന്‍ ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്നു നിഷ്പ്രായസം മന സ്സിലാകും. അവന്‍ ഒരു സൃഷ്ടിയാണെന്ന സത്യത്തില്‍ എത്തിച്ചേരും. പ്രാകാശം കാണുമ്പോള്‍ അത് എവിടെ നിന്നു വന്നു?,ശബ്ദംകേൾക്കുമ്പോൾ ആരാണ് ശബ്ദിച്ചത?,അടികൊള്ളുമ്പോള്‍ ആര് അടിച്ചു എന്നല്ലാം മനുഷ്യന്‍ ആലോ ചിച്ചു ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും കണ്ടെത്തുകയും ചെയ്യും എന്ന പോലെ അവനൊരു സൃഷ്ടിയാണെന്നു ബോധ്യമായാല്‍ സൃഷ്ടാവ് ആരെന്നു കണ്ടെത്താൻ ശ്രമിക്കണം.പ്രാഥമികമായി സൃഷ്ടാവിന് അവന്‍ ഉദ്ധേശിക്കു മ്പോള്‍ സൃഷടിയെ ബാഹ്യമാക്കാനുള്ള കഴിവ് വേണം. ഈ ഒരു കാരണം കൊണ്ട് തന്നെ ബാഹ്യലോകത്ത് അവന്റെ ഉത്ഭവത്തിന് കാരണമായി ഗണിക്കാവുന്ന ഒരു ശക്തിയല്ലാതെ, സൃഷടികർത്താവാകൽ അനുയോജ്യമല്ല. അത്കൊണ്ട് തന്നെ അവന്റെ സൃഷ്ടാവ് യഥാർഥത്തിൽ അവന്റെ ദൃഷടിക്ക് അതീതമല്ലാത്ത, ശക്തിയും യുക്തി യും അറിവും ഉദ്ദേശ്യവും ഉള്ള അനാദ്യനായ ഒരുവനെന്ന വസ്തുതയിൽ അവൻ എത്തിച്ചേരുന്നതായിരിക്കും.
ജന്മ ശേഷം അവന്റെ വളർച്ചയും, ഉയർച്ചയും,സുഖവും,ദുഖവും,രോഗവും,ആരോഗ്യവും, ക്ഷാമവും,ക്ഷേ മവും മറ്റു കാര്യങ്ങളും അവന്റെ മാതാപിതാക്കളുടെയോ മറ്റോ ഉദ്ദേശ്യവും കഴിവും പ്രകാരമല്ല നടക്കുന്നത്. കാരണം, അവന്‍ ഉദ്ദേശിക്കുമ്പോൾ അതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ലല്ലോ. അവന്റെ ജീവിതം തന്നെ സർവ്വ ശക്തനായ സൃഷടാവിൽ നിക്ഷിപതമാണ്.
മനുഷ്യന്റെ അവസ്ഥ ഇത്തരത്തിലായത് കൊണ്ട്, അവന്‍ തന്റെ സ്രഷടാവായ രക്ഷിതാവിന് മനസ്സാവാചാ കർ മ്മണാ,പൂർണ്ണമായും അടിയറ വെച്ച് ആരാധിക്കേണ്ടിയിരിക്കുന്നു. റബ്ബിന്റെ മുമ്പിൽ മനുഷ്യന്‍ ബലഹീനനും ഒന്നിനും സാധിക്കാത്ത അടിമയായി വണക്കം ചെയ്യേണ്ടവനുമാകുന്നു. ഈ സത്യത്തില്‍ അതിഷ്ടിതമായതാണ് മുസ് ലിമായ മനുഷ്യന്റെ വിശ്വാസവും അതിനോടനുബന്ധിച്ച ആചാര അനുഷഠാന കർമ്മങ്ങളും.
സത്യവിശ്വാസവും സത്യനിഷേധവും
മുകളില്‍ സൂചിപ്പിച്ചത് പോലുള്ള സത്യമായ കാര്യങ്ങള്‍ ഹൃദയത്തിൽ അടിയുറപ്പിച്ചു നിർത്തുന്നതിന് സത്യ വിശ്വാസമെന്നും, സത്യമായ കാര്യങ്ങള്‍ ഹൃദയത്തിൽ ഉൾക്കൊള്ളിക്കാതെ തള്ളികളഞ്ഞാൽ സത്യനിഷേധമെന്നും പറയാമെങ്കിലും ഇസലാം വിഭാവനം ചെയ്യുന്ന സാങ്കേതിക അർഥത്തിൽ മാറ്റമുണ്ട്. സ്രഷ്ടാവായ തമ്പുരാൻ അവന്റെ അടിമകളെ ബോധവൽക്കരിക്കാൻ പ്രത്യേകം തിരഞ്ഞെടുത്തു നിയോഗിച്ച തിരുദൂദർ, ഹൃദയം കൊണ്ട് ഉൾക്കൊള്ളാൻ നിർദേശിച്ച എല്ലാ കാര്യങ്ങളും, പ്രാവാചകന്‍ വിവരിച്ച പോലെ, ഹൃദയത്തില്‍ ഉൾക്കൊണ്ട് ഉറപ്പിക്കുന്നതിനാണ് സത്യവിശ്വാസം(ഈമാന്‍) എന്നു പറയുന്നത്.
പ്രവാചകന്‍ മുഖേന വിവരിച്ചുതന്ന ഏതെങ്കിലും കാര്യം നിഷേധിക്കൽ സത്യനിഷേധമാണ്. ഇസലാമിക ദൃഷട്യാ വിശ്വാസ കാര്യങ്ങള്‍ സുനിശ്ചിത കണക്കുള്ളതല്ലെങ്കിലും സത്യവിശ്വാസമെന്ന അടിത്തറയുടെ തൂണുകള്‍ ആറെണ്ണമായാണ് നബി(സ്വ) നിർണയിച്ചിട്ടുള്ളത് (ഇഹ് യാഉസ്സുന്ന).