സുന്നത്ത് ജമാഅത്ത്

Welcome To Sunnisonkal Blog صَلَواتُ اللهِ تَعَالَى وَمَلَائِكَتِهِ وَأَنْبِيَائِهِ وَرُسُلِهِ وَجَمِيعِ خَلْقِهِ عَلَى مُحَمِّدٍ وَعَلَى آلِ مُحَمَّدٍ، عَلْيِهِ وَعَلْيِهِمُ اْلْسَّلَامُ وَرَحْمَةُ اللهِ تَعَالَى وَبَرَكَاتُهُ

Tuesday 21 February 2017

വഹാബി ഖുർആൻ ദുർവ്യാഖ്യാനം




ഇസ്തിഘാസക്കെതിരെ പച്ചയായ ഖുർആൻ ദുർ.വ്യാഖ്യാനം
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാ ഔലിയാ ശുഹദാ സ്വാലിഹുകളെ ജീവിത മരണ വിത്യാസമെന്യേ ഇസ്തിഘാസ ചെയ്യുന്ന സുന്നികളെ കാഫിറുകളായി മുദ്രകുത്താൻ, ഖുർആനിലോ ഹദീസിലോ ഒരു ദുർബ്ബല തെളിവ് പോലും ഇല്ലെന്ന സത്യം സുതരാം വ്യക്തമായിരിക്കേ, ഒരു വിദ്വാൻ പച്ചയായി ഖുർആൻ ദുർ.വ്യാഖ്യാനം ചെയ്ത് കൊണ്ട് "തെളിവ്" നിർമ്മിച്ചിരിക്കുന്നു. ഏതോ പിഴച്ച മൗലവി എഴുതിയ പരിഭാഷയും സ്വന്തം വക വ്യാഖ്യാനവും ആണ് ടിയാന്റെ അവലംബം. ആധികാരിക തഫ്സീറുകളായ ത്വിബ്.രി, റാസി, ഖുർഥുബി, ഇബ്നു കസീർ, ജലാലൈനി എന്നിവയും ഇവരുടെ തന്നെ ആചാര്യനായ സാക്ഷാൽ ഷൗകാനിയും നൽകിയ വ്യാഖ്യാനത്തിനു ഘടക വിരുദ്ധമായ വ്യാഖ്യാനം സ്വന്തം ഹവക്കനുസരിച്ച് നൽകി ഇസ്തിഘാസയെ എതിർക്കാൻ പുറപ്പെട്ടിരിക്കുകയാണ് ഈ അഭിനവ മുവഹ്ഹിദ്!

സൂറത്തുന്നഹ്.ലിലെ 20-21 വചനങളിലൂടെ അല്ലാഹു വിഗ്രഹാരാധകരുടെ പൊള്ളത്തരം തുറന്നു കാട്ടുകയാണ്. അല്ലാഹുവിനെ ആരാധിക്കാതെ അവർ ആരാധിക്കുന്ന ആ വിഗ്രഹങൾ ഒന്നും തന്നെ സൃഷ്ടിക്കുന്നവരല്ല, അവരാകട്ടെ അവയെ ആരാധിക്കുന്നവരാൽ സൃഷ്ടിക്കപ്പെട്ടവരാണ്. വെറും ജഢവസ്തുക്കൾ! ഈ വിഗ്രഹാരാധകർ എന്നാണ് ഉയിർത്തെഴുന്നേൽക്കപ്പെടുന്നത് എന്നു പോലും അറിയാത്ത ദൈവങൾ! ഇതൊക്കെയാണ് ഈ ആയത്തിലൂടെ അല്ലാഹു പറയുന്നത്.

അല്ലാഹു വിഗ്രഹാരാധനയെ ഇത്ര നിസ്സാരമായി അവഹേളിച്ചത് അഭിനവ മുവഹ്ഹിദിനു പിടിച്ചില്ലെന്ന് തോന്നുന്നു! അല്ലാഹു അവിടെ പറഞ്ഞത് വിഗ്രഹങളെ കുറിച്ചല്ല, മറിച്ച്, സുന്നികൾ ഇസ്തിഘാസ ചെയ്യുന്ന അമ്പിയാ - ഔലിയാ - ശുഹദാ - സ്വാലിഹുകളെ കുറിച്ചാണെന്നാണ് മൂപർ ഒരു ഉളുപ്പും ഇല്ലാതെ തട്ടി വിട്ടിരിക്കുന്നത്. ആയത്തിന്റെ ഉദ്ദേശം വിഗ്രഹങൾ അല്ല പോലും. മറിച്ച് ഖബ്.റാളികൾ ആണെത്രെ! ഇസ്തിഘാസക്ക് എതിരെ ഇറങിയ ആയത്താണെത്രെ!

എന്നാൽ ആധികാരിക മുഫസ്സിറുകൾ ഈ ആയത്തിനെ എങനെയാണ് വ്യാഖ്യാനിച്ചത് എന്നു നോക്കാം.
ഇമാം ത്വിബ്.രി(റ) വിശദീകരിക്കുന്നു:

وَالَّذِينَ يَدْعُونَ مِن دُونِ اللَّـهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ ﴿٢٠﴾ أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٢١﴾
يقول تعالـى ذكره: وأوثانكم الذين تدعون من دون الله أيها الناس آلهة لا تَـخْـلُق شيئاً وهي تُـخْـلَقَ، فكيف يكون إلها ما كان مصنوعاً مدَّبراً لا تـملك لأنفسها نفعاً ولا ضرًّا؟

"ഓ ജനങളേ - അല്ലാഹുവിനെ ആരാധിക്കാതെ നിങൾ ആരാധിക്കുന്ന ആ വിഗ്രഹങൾ ഒന്നും തന്നെ സൃഷ്ടിക്കുന്നവയല്ല; അവയാകട്ടെ സൃഷ്ടിക്കപ്പെട്ടവയുമാണ്. അപ്പോൾ സ്വന്തമായി ഒരു ഉപകാരവും ഉപദ്രവവും ഉടമപ്പെടുത്താത്ത, രൂപകല്പന ചെയ്ത് നിർമ്മിക്കപ്പെട്ടവ എങനെ ഇലാഹ് ആകും?"

തഫ്സീറു റാസിയിൽ നിന്ന്:

أن القوم لما وصفوا تلك الأصنام بالإلهية والمعبودية قيل لهم؛ ليس الأمر كذلك، بل هي أموات ولا يعرفون شيئاً، 

“ആ ജനത ആ ബിംബങൾക്ക് ആരാധ്യതയും ദൈവികതയും കല്പിച്ചപ്പോൾ അവരോട് പറയപ്പെട്ടു - കാര്യം അങനെയല്ല, ആ ബിംബങൾ ഒന്നും അറിയാത്ത നിർജ്ജീവ വസ്തുക്കൾ മാത്രമാകുന്നു.”

ഇമാം ഖുർഥുബി(റ)യുടെ തഫ്സീറിൽ നിന്ന്:

} أَمْواتٌ غَيْرُ أَحْيَآءٍ } أي هم أموات، يعني الأصنام، لا أرواح فيها ولا تسمع ولا تبصر، أي هي جمادات فكيف تعبدونها وأنتم أفضل منها بالحياة.

“ആ ദൈവങൾ അഥവാ ആ വിഗ്രഹങൾ നിർജ്ജീവ വസ്തുക്കൾ ആകുന്നു. അവക്ക് ആത്മാവ് ഇല്ല. അവ ഒന്നും തന്നെ കാണുന്നില്ല, കേൾക്കുന്നുമില്ല. കാരണം അവ വെറും ജഢവസ്തുക്കൾ മാത്രമാകുന്നു. അപ്പോൾ പിന്നെ എങനെ നിങൾ അവയെ ആരാധിക്കും? നിങൾ അവയേക്കാൾ ശ്രേഷ്ടർ ആണല്ലോ? കാരണം നിങൾക്ക് ജീവൻ ഉണ്ടല്ലോ?”
തെളിവ് നിർമ്മാണക്കാരുടെ വസ്.വാസുകൾക്ക് കൂടി ഇമാം ഖുർഥുബി(റ) എന്നേ മറുപടി പറഞ്ഞതാണ്. നോക്കൂ ...

{ وَمَا يَشْعُرُونَ } يعني الأصنام. { أَيَّانَ يُبْعَثُونَ } والمعنى: لا يدرون متى يبعثون. وعبر عنها كما عبر عن الآدميين؛ لأنهم زعموا أنها تعقل عنهم وتعلم وتشفع لهم عند الله تعالى، فجرى خطابهم على ذلك.

“അവർ എപ്പോഴാണ് പുനരുജ്ജീവിപ്പിക്കപ്പെടുന്നത് എന്നൊന്നും ആ വിഗ്രഹങൾക്ക് അറിയുകയേ ഇല്ല. ഇവിടെ ഖുർആനിന്റെ വാചകഘടന മനുഷ്യരോടെന്ന പോലെയാണ്. കാരണം നിശ്ചയം മുശ്.രിക്കുകൾ ആ വിഗ്രഹങൾക്ക് അവരെ അറിയുകയും മനസ്സിലാകുകയും അവർക്ക് വേണ്ടി അല്ലാഹുവിന്റെ അടുക്കൽ ശുപാർശ ചെയ്യുകയും ചെയ്യുമെന്ന് വാദിച്ചിരുന്നു.” അത് കൊണ്ടാണ് ആ വസ്തുക്കളെ "അവരെ" "അവർക്ക്" എന്നെല്ലാം ആയത്തിൽ സൂചിപ്പിച്ചത് എന്നാണ് ഇമാം ഖുർഥുബി(റ) പറയുന്നത്.

ഇമാം ഖുർഥുബി തുടരുന്നു:

وقد قيل: إن الله يبعث الأصنام يوم القيامة ولها أرواح فتتبرأ من عبادتهم، وهي في الدنيا جماد لا تعلم متى تبعث. قال ابن عباس؛ تبعث الأصنام وتركب فيها الأرواح ومعها شياطينها فيتبرؤون من عبدتها، ثم يؤمر بالشياطين والمشركين إلى النار. وقيل: إن الأصنام تطرح في النار مع عبدتها يوم القيامة؛ دليله
{ إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ }[الأنبياء: 98]. 

നിശ്ചയം ഒരു അഭിപ്രായം ഇങനെയാണ്. അന്ത്യനാളിൽ അല്ലാഹു ആ വിഗ്രഹങൾക്ക് റൂഹുകൾ നൽകി അവയെ മഹ്.ശറിലേക്ക് ആനയിക്കപ്പെടും. അപ്പോൾ ആ വിഗ്രഹങൾ അവരെ ആരാധിച്ചവരെ തള്ളിപ്പറയും. ദുൻ.യാവിൽ അവ എപ്പോഴാണ് പുനരുജ്ജീവിപ്പിക്കപ്പെടുക എന്നറിയാത്ത വെറും വസ്തുക്കൾ മാത്രമാകുന്നു.

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: വിഗ്രഹങൾ ആത്മാക്കൾ സന്നിവേശിപ്പിക്കപ്പെട്ടവരായ നിലയിൽ ആനയിക്കപ്പെടും. അവയോടൊപ്പം ബന്ധപ്പെട്ട പിശാചുക്കളും ഉണ്ടാകും. അപ്പോൾ അവർ അവരുടെ ആരാധകരെ തള്ളിപ്പറയും. പിന്നീട് ആ മുശ്.രിക്കുകളെയും പിശാചുക്കളെയും നരകത്തിൽ തള്ളാൻ കല്പിക്കപ്പെടും.

ഇങനെയും അഭിപ്രായമുണ്ട്: നിശ്ചയം അന്ത്യനാളിൽ വിഗ്രഹങൾ അവയുടെ ആരാധകരോടൊപ്പം നരകത്തിൽ എറിയപ്പെടും. അതിന്റെ തെളിവാണ് സൂറത്ത് അമ്പിയാഇലെ 98-ആം സൂക്തം: ‘നിശ്ചയം നിങളും നിങൾ ആരാധിക്കുന്നവയും നരകത്തിലെ വിറകുകൾ മാത്രമാകുന്നു’.
ഇബ്നുകസീറും(റ) പറയുന്നു - അത് വിഗ്രഹങളെ കുറിച്ചാണെന്ന്:

} أَمْوٰتٌ غَيْرُ أَحْيَآءٍ } أي: هي جمادات لا أرواح فيها، فلا تسمع ولا تبصر ولا تعقل
 
“ജീവനില്ലാത്ത, ആത്മാവ് ഇല്ലാത്ത ജഢവസ്തുക്കൾ മാത്രമാകുന്നു. അവ കാണുന്നില്ല, കേൾക്കുന്നില്ല, ചിന്തിക്കുന്നില്ല.”
തഫ്സീർ ജലാലൈനിയിലും കാണാം വിഗ്രഹങൾ ആണെന്ന്:

{ أَمْوَاتٌ } لا روح فيهم خبر ثان { غَيْرُ أَحْيَاءٍ } تأكيد { وَمَا يَشْعُرُونَ } أي الأصنام

“ആത്മാവില്ലാത്ത നിർജ്ജീവ വസ്തുക്കൾ അഥവാ ആ വിഗ്രഹങൾ”
ഏറ്റവും രസാവഹം ആയത്, ഇസ്തിഘാസാ വിരോധികളുടെ ആചാര്യനായ ശൗകാനി ഉറപ്പിച്ചും തറപ്പിച്ചും പറയുന്നത് വിഗ്രഹങളെ സംബന്ധിച്ചാണ് ആയത്തെന്നാണ്.

{ أَمْوٰتٌ غَيْرُ أَحْيَاء } يعني: أن هذه الأصنام أجسادها ميتة، لا حياة بها أصلاً، فزيادة { غير أحياء } لبيان أنها ليست كبعض الأجساد التي تموت بعد ثبوت الحياة لها، بل لا حياة لهذه أصلاً، فكيف يعبدونها وهم أفضل منها؟ لأنهم أحياء { وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ } الضمير في { يشعرون } للآلهة، وفي يبعثون للكفار الذين يعبدون الأصنام، والمعنى: ما تشعر هذه الجمادات من الأصنام أيان يبعث عبدتهم من الكفار، ويكون هذا على طريقة التهكم بهم، لأن شعور الجماد مستحيل بما هو من الأمور الظاهرة فضلاً عن الأمور التي لا يعلمها إلاّ الله سبحانه، وقيل: يجوز أن يكون الضمير في { يبعثون } للآلهة، أي: وما تشعر هذه لأصنام أيان تبعث، ويؤيد ذلك ما روي أن الله يبعث الأصنام ويخلق لها أرواحاً معها شياطينها فيؤمر بالكل إلى النار، ويدل على هذا قوله: { إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ } [الأنبياء: 98]

“ജഢവസ്തുക്കൾ. ജീവനില്ലാത്തവ. അഥവാ, ആ വിഗ്രഹങ്ങൾ വെറും നിര്ജീവ വസ്തുക്കൾ മാത്രമാണ്. അവക്ക് അടിസ്ഥാനപരമായി തന്നെ ജീവൻ ഇല്ല. മയ്യിത്ത് എന്ന് പറയുമ്പോൾ മുമ്പ് ജീവൻ ഉണ്ടായിരുന്ന ശരീരം എന്ന് മനസ്സിലാക്കുമല്ലോ? അതിനെ നിരാകരിക്കാൻ ആണ് ജീവൻ ഇല്ലാത്തവ എന്ന പദം ആവർത്തിച്ചത്. അഥവാ ഒരിക്കലും അവക്ക് ജീവൻ ഉണ്ടായിരുന്നില്ല എന്നര്ഥം. പിന്നെ ജീവനുള്ള നിങ്ങൾ എങ്ങനെ അവയെ ആരാധിക്കും? അല്ലാഹു ആ ബിംബാരാധകരോട് ചോദിക്കുന്നു.

ആ ബിംബാരാധകർ എപ്പോഴാണ് പുനരുജ്ജീവിക്കപ്പെടുന്നത് എന്ന് ആ വിഗ്രഹങ്ങൾ ആയ ദൈവങ്ങൾക്ക് അറിയുക പോലും ഇല്ലെന്നു പിന്നീട് അല്ലാഹു തആലാ പറയുന്നു. കാരണം, പ്രത്യക്ഷമായ കാര്യം പോലും അറിയാത്ത ജമാദുകൾ പിന്നെ എങ്ങനെ അല്ലാഹു മാത്രം അറിയുന്ന കാര്യം അറിയും? അത് അസംഭവ്യമാണ്.

പുനരുജ്ജീവിക്കപ്പെടുക എന്നത് കൊണ്ടുള്ള ഉദ്ദേശം ആ വിഗ്രഹങ്ങൾ തന്നെയും ആവാം. അതിനെ ബലപ്പെടുത്തുന്ന റിപ്പോര്ട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അന്ത്യനാളിൽ ആ വിഗ്രഹങ്ങൾക്ക് അല്ലാഹു ആത്മാക്കളെ സൃഷ്ടിക്കുകയും അവയെ അവയുടെ ശൈത്താൻമാരോട് കൂടെ നരകത്തിലേക്ക് തള്ളുകയും ചെയ്യും.”
അപ്പോൾ വിഗ്രഹാരാധനയെ അല്ലാഹുവിന്റെ ആക്ഷേപത്തിൽ നിന്ന് ഒഴിവാക്കി, ഇന്നേ വരെ അല്ലാഹുവോ റസൂലോ ഇമാമുമാരോ ഒരിക്കലും ആക്ഷേപിക്കാത്ത ഇസ്തിഘാസയെ ദീനീ വിരുദ്ധമാക്കാൻ മൗലവിമാർ കൊണ്ട് വരുന്ന യുക്തിവാദങ്ങൾ സ്വന്തം കുഞാടുകളോട് വിളമ്പിയാൽ മതി. ഖുർആനും സുന്നത്തും മനസ്സിലാക്കിയ സുന്നികളുടെ അടുത്ത് വേണ്ട എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു .

കടപ്പാട് : യൂസഫ് ഹബീബ്